Wednesday 29 February 2012

മറവി

മറവി

ഓര്‍മയിന്നലെ
ഒരു പുകച്ചുരുളായ്
താക്കോല്‍ പഴുതിലൂടെ
പുറത്തേക്ക് കടന്നു.

മറവിയൊരു
താക്കോലായ്
വാതില്‍ തുറന്ന്
അകത്തേക്കും കടന്നു.

ബോധത്തിന്റെയും
അബോധത്തിന്റെയും
സൂഷ്‌മഭേദങ്ങള്‍ക്കിടയില്‍
മറവിയൊരു മാറാല തീര്‍ത്തു.

വന്നതും പോയതും
ഒന്നുപോലെയെന്നും
കണ്ടതും മാഞ്ഞതും
വിഭ്രാന്തി മാത്രമെന്നും
ഓര്‍മയെന്നത്‌
ഇരുട്ടുമുറിയില്‍
ഇല്ലാത്ത കരിമ്പൂച്ചയെ
തേടലാണെന്നും
മറവി എന്നോട്
പറയാതിരുന്നു.

അതിനാല്‍
പടികടന്ന ഓര്‍മയെ
പഴിപറയാതെ
നമുക്ക് മറവിയുടെ
മഹാസൗന്ദര്യത്തില്‍
അഭിരമിക്കാം


ഓര്‍മയിന്നലെ
ഒരു പുകച്ചുരുളായ്
താക്കോല്‍ പഴുതിലൂടെ
പുറത്തേക്ക് കടന്നു.

മറവിയൊരു
താക്കോലായ്
വാതില്‍ തുറന്ന്
അകത്തേക്കും കടന്നു.

ബോധത്തിന്റെയും
അബോധത്തിന്റെയും
സൂഷ്‌മഭേദങ്ങള്‍ക്കിടയില്‍
മറവിയൊരു മാറാല തീര്‍ത്തു.

വന്നതും പോയതും
ഒന്നുപോലെയെന്നും
കണ്ടതും മാഞ്ഞതും
വിഭ്രാന്തി മാത്രമെന്നും
ഓര്‍മയെന്നത്‌
ഇരുട്ടുമുറിയില്‍
ഇല്ലാത്ത കരിമ്പൂച്ചയെ
തേടലാണെന്നും
മറവി എന്നോട്
പറയാതിരുന്നു.

അതിനാല്‍
പടികടന്ന ഓര്‍മയെ
പഴിപറയാതെ
നമുക്ക് മറവിയുടെ
മഹാസൗന്ദര്യത്തില്‍
അഭിരമിക്കാം


ഓര്‍മയിന്നലെ
ഒരു പുകച്ചുരുളായ്
താക്കോല്‍ പഴുതിലൂടെ
പുറത്തേക്ക് കടന്നു.

മറവിയൊരു
താക്കോലായ്
വാതില്‍ തുറന്ന്
അകത്തേക്കും കടന്നു.

ബോധത്തിന്റെയും
അബോധത്തിന്റെയും
സൂഷ്‌മഭേദങ്ങള്‍ക്കിടയില്‍
മറവിയൊരു മാറാല തീര്‍ത്തു.

വന്നതും പോയതും
ഒന്നുപോലെയെന്നും
കണ്ടതും മാഞ്ഞതും
വിഭ്രാന്തി മാത്രമെന്നും
ഓര്‍മയെന്നത്‌
ഇരുട്ടുമുറിയില്‍
ഇല്ലാത്ത കരിമ്പൂച്ചയെ
തേടലാണെന്നും
മറവി എന്നോട്
പറയാതിരുന്നു.

അതിനാല്‍
പടികടന്ന ഓര്‍മയെ
പഴിപറയാതെ
നമുക്ക് മറവിയുടെ
മഹാസൗന്ദര്യത്തില്‍
അഭിരമിക്കാം

No comments:

Post a Comment

Say something to me