Showing posts with label Joy Varghese. Show all posts
Showing posts with label Joy Varghese. Show all posts

Saturday, 12 May 2012

നിഗൂഡം

നിഗൂഡം

പായല്‍പൊതിഞ്ഞ കുളപ്പടവുകള്‍ക്കാണ്
ഇളക്കമില്ലാത്ത ജലോപരിതലത്തിന്റെ
നിഗൂഡരഹസ്യങ്ങള്‍ കൂടുതലറിയാവുന്നത്...

ഉച്ചയുടെ നരച്ച നിശബ്ദതയില്‍
പക്ഷികള്‍ മയങ്ങും പകല്‍യാമത്തില്‍
കുളപ്പടവുകള്‍ കാതോര്‍ക്കും...
പടിയിറങ്ങിവവരും പദനിസ്വനങ്ങളുടെ
സമാശ്വസിപ്പിക്കുന്ന തലോടലിനായി...

സ്വേദകണങ്ങളുടെ സമാശ്ലേഷത്തില്‍
പിന്നെ കുളപ്പടവുകള്‍ മിഴിതുറക്കും,
ഇളംതെന്നലിലെ ഇലയനക്കം
ജലോപരിതലത്തില്‍ അലയിളക്കം
തീര്‍ക്കുന്നുണ്ടോയെന്നറിയുവാന്‍ ...

ഇല്ല, പദനിസ്വനങ്ങളും മെല്ലെയകന്നു
ഇനി മയങ്ങാം കുളപ്പടവുകള്‍ക്കും...

Mystery

Mystery

Have you ever watched
bamboos dance in the breeze…
Have you ever listened to
the whisper of bamboos…

At lazy high noons,
when everything is silent
and when the sun shines
brightly on the leaves
of the swaying bamboos,
something waits in there
amidst the bamboos,
something dark and quiet…

That’s the secret
of the wind and the bamboos,
hiding something in there,
watching us in return
from the womb of
the bamboo forest…

I know it’s in there
and it knows that I am here,
still the mystery remains...
I don’t know until when,
maybe till the night falls…

കനകാംബരം

കനകാംബരം

കരിമുകില്‍ കാട്ടിലുള്ള
രജനിയുടെ വീട്ടിലെ
കനകാംബരങ്ങള്‍ വാടി
കടത്തുവള്ളം യാത്രയായശേഷമാണ്
ജഗന്‍ പുഴയിലേക്ക് തുറക്കുന്ന
ജനാലക്കരികിലിരുന്ന്
മൂന്നാമത്തെ പെഗ്ഗില്‍ ഐസിട്ടത്...

കാ‍ന്താരിച്ചമ്മന്തി തൊട്ടുനക്കികൊണ്ട്
ജഗന്‍ ഓര്‍ക്കുകയായിരുന്നു
കനകാംബരങ്ങളുടെ വരവിനെക്കുറിച്ചും
വല്ലാത്തൊരു പോക്കിനെക്കുറിച്ചും...

മഴവീണാല്‍ തളിര്‍ത്തും
മഞ്ഞുവീണാല്‍ കരഞ്ഞും
വെയില്‍ വീണാല്‍ കരിഞ്ഞും
എരിഞ്ഞുതീരുന്ന പാവങ്ങള്‍ ...

പക്ഷേ കനകാംബരം വാടുമ്പോളുടന്‍
കടത്തുവള്ളം എങ്ങോട്ടാണ് പോകുന്നത്
ഒരു പിടിയും കിട്ടുന്നില്ലല്ലോ ഭഗവാനേ...

തലയിലെ മൂടല്‍മഞ്ഞുരുക്കാന്‍
ജഗന്‍ നാലാമത്തെ പെഗ്ഗില്‍ ഐസിട്ടു
എന്നിട്ട് കള്ളിച്ചെല്ലമ്മയിലെ പാട്ട് മൂളി,
കരിമുകില്‍ കാട്ടിലേ...

സമസ്യ

സമസ്യ

മിഴികള്‍ കാണുന്നു...
സന്ധ്യകള്‍ അലിയുന്നതും
സര്‍പ്പഗന്ധി പൂക്കുന്നതും
നാമജപധാരയില്‍
ദീപനാളമിളകുന്നതും
നിലാവിന്‍ പുള്ളികളില്‍
പ്രണയം ശയിക്കുന്നതും
അരുന്ധതിനക്ഷത്രം
അനാഥമായ് നില്‍ക്കുന്നതും
നന്ത്യാര്‍വട്ടച്ചോട്ടില്‍
നിലാത്തിളക്കം കണ്ണിലെഴുതി
കാവിന്റെ കാമുകന്‍
പാലിനായ് കാത്തിരിക്കുന്നതും..
പിന്നെ ഓര്‍മകളുടെ മൃതദേഹം
ഒറ്റയാനെപ്പോലെ
പടികടന്നു മറയുന്നതും
മിഴികള്‍ കാണുന്നു...
പക്ഷെ, കാഴ്ച്ചകളെല്ലാം
എങ്ങോട്ട് പോകുന്നു...

തൂവല്‍സ്പര്‍ശം

തൂവല്‍സ്പര്‍ശം

പറയാന്‍ മറന്ന വാക്കുകള്‍ക്കും
ചിതറിപ്പോയ ചിന്തകള്‍ക്കും
ദിശതെറ്റിയ യാത്രകള്‍ക്കും
തിളങ്ങാത്ത നക്ഷത്രങ്ങള്‍ക്കും
വിളറിപ്പോയ നിലാവിനും
കാറ്റുറഞ്ഞ നിശകള്‍ക്കും
ഒളിക്കുവാന്‍ എത്രയോ രഹസ്യങ്ങള്‍ ...

കൊഴിഞ്ഞുപോയ തൂവലിന്റെ ഭാരം
പക്ഷിക്കറിയുവാന്‍ കഴിയുമോ...
പക്ഷെ കൊഴിഞ്ഞ തൂവലിനാവും
സ്നിഗ്ധമായ മൃദുസ്പര്‍ശത്താല്‍
ഉറങ്ങിപ്പോയ ഓര്‍മകളില്‍
സ്വപ്നത്തിന്റെ ഇക്കിളികൂട്ടാന്‍ ...
കൊഴിഞ്ഞ തൂവലുകള്‍ക്കുമുണ്ട്
ഹൃദയത്തില്‍ ചെറുതല്ലാത്ത ഒരിടം...

Friday, 27 April 2012

DEEP BLACK

DEEP BLACK

From nowhere,
it comes…
may be from
the dark crevices
of time…
or from the
hidden depths
of memories.
It’s as cold
as the heart of
a vampire…
as vicious
as an angry viper…
as devious
as a quicksand pit.
It infiltrates
into the serene
pools of sanity,
to erase off
whatever sense
resides there…
to shatter
the solace of
blissful solitude.
Why deep black,
in this vast
expanse of
the cosmic mass,
you prefer
to invade
the fragile minds of
mere dreamers…


From nowhere,
it comes…
may be from
the dark crevices
of time…
or from the
hidden depths
of memories.
It’s as cold
as the heart of
a vampire…
as vicious
as an angry viper…
as devious
as a quicksand pit.
It infiltrates
into the serene
pools of sanity,
to erase off
whatever sense
resides there…
to shatter
the solace of
blissful solitude.
Why deep black,
in this vast
expanse of
the cosmic mass,
you prefer
to invade
the fragile minds of
mere dreamers…

പലായനം

പലായനം

യാമിനിയുടെ മലമുകളിലേക്ക്
നൂറ്റിയെട്ട് പടവുകള്‍
ഓരോന്നും താണ്ടുവാന്‍
ഓരോ യാമങ്ങള്‍ ...

എണ്ണിത്തീര്‍ത്തതും
എണ്ണാനിരിക്കുന്നതുമായ
യാമങ്ങള്‍ക്കൊടുവിലെത്തും
ദിശകളെട്ടും വരിഞ്ഞുകെട്ടുന്ന
യാമിനിയുടെ ശിലാപഞ്ജരത്തില്‍ ...

മുഴങ്ങുന്ന മൌനം മിഴിയില്‍ നിറച്ചും
മറുവാക്കിനെ ചൊടിയില്‍ തളച്ചും
പുരികരേഖയില്‍ താപം തിളച്ചും
യാമിനി മയങ്ങും ശിലാപഞ്ജരത്തില്‍ ...

പക്ഷെ, കിഴക്ക് വെള്ളകീറുന്നു
കയറിയ പടവുകള്‍ തിരിച്ചിറങ്ങണം
തണുത്ത മണ്ണില്‍ ചുവടുറക്കണം
കടിഞ്ഞാണിന്റെ കുരുക്കഴിക്കണം
പിന്‍ചുവടുകളില്‍ ദിശകള്‍ താണ്ടണം
വരട്ടെ പലായനന്‍ ,
ഇനിയളക്കണം പകലിന്റെ പാതകള്‍ ...

ഉച്ചമയക്കം

ഉച്ചമയക്കം

ഇലയുതിരുന്ന ശബ്ദം പോലും
ഈ ഉച്ചമയക്കത്തില്‍ എനിക്ക് കേള്‍ക്കാം
സ്വപ്നമോ യാഥാര്‍ഥ്യമോ
എന്നുപോലുമറിയാത്ത ഭ്രമകല്പനകള്‍ ...

ചിലപ്പോള്‍ ശലഭങ്ങലുടെ
ചിറകടിയായും, ചിലപ്പോള്‍
പാമ്പുകളുടെ നിശ്വാസമായും
ചിലപ്പോള്‍ രൂപമില്ലാത്തവരുടെ
പിറുപിറുക്കലുകളായും
ചെറിയ ചെറിയ ശബ്ദങ്ങള്‍ ...

ഉച്ചമയക്കത്തില്‍ മിഴികളെ മൂടുന്ന
സുതാര്യമായ ചാരവര്‍ണത്തിലൂടെ
ഞാന്‍ നോക്കാറുണ്ട് , ഈ ശബ്ദങ്ങള്‍
വരുന്ന നിഗൂഡസ്ഥലികള്‍ ...

ചിലപ്പോള്‍ കാണാം
പിച്ചകപ്പടര്‍പ്പിനിടയില്‍ നിന്നും
ആകാംക്ഷയോടെ നോക്കുന്ന
വലിയ കണ്ണുകള്‍ ...

കൈനീട്ടിയാല്‍ തൊടാമെനിക്ക്
പക്ഷെ ഉച്ചമയക്കത്തിന്റെ യക്ഷി
വിരലുകളില്‍ പിടിച്ചിരിക്കുന്നു
ചെറുവിരല്‍ പോലും അനക്കാനാവാതെ.
ഇനി ആശ്രയം മച്ചകത്തെ പോതി മാത്രം...

The crescent moon

The crescent moon

With half closed eyes
she was watching the
crescent moon, that hangs above
the last purple lines
of the retreating twilight...

It reflected on the
still wet lines of
her forgotten tears
and on her chiseled cheeks,
creating an aura of
molten gold glaze…

Is she sad, depressed
or simply emotional…
It’s a dark secret
that lies beneath
her pensive eyes
and the quivering lips…

It looks as if her
soul is immersed in
the magic of the crescent moon
which is waiting to take her
to the frozen realms of
impassive intimacy,
the naughty crescent moon…

അക്കില്ലസ്

 അക്കില്ലസ്


അക്കില്ലസ് ...
കത്തിയെരിയുന്ന ട്രോയ് നഗരത്തിലെ
ഇരുട്ട് തളംകെട്ടിയ നിലവറയില്‍
സ്പാര്‍ട്ടന്‍ സുന്ദരിയായ ഹെലനുവേണ്ടി
നീയെന്തിന് ഉപ്പൂറ്റിയില്‍ ശരമേറ്റുവാങ്ങി...

മൃത്യുവിനെ അതിജീവിക്കുവാന്‍
മരണനദിയായ സ്‌ റ്റിക്ക്സില്‍
നിന്നെ മുക്കിയെടുത്തപ്പോള്‍
കാല്‍പാദങ്ങള്‍ കൂടി നനയ്ക്കുവാന്‍
നിന്റെയമ്മ തെറ്റിസ് മറന്നതെന്തിന്...

ഇളയ സോദരന്റെ ചപലകാമത്തെ
സ്വന്തം ചുമലിലേറ്റിയ പോരാളി ഹെക്ടറിനെ
യാതൊരു കാരുണ്യവുമില്ലാതെ വധിച്ച്
നീയെന്തിന് ട്രോയ് നഗരത്തെ അനാഥമാക്കി...

തെറ്റിസ് പറഞ്ഞതെത്ര ശരി
യുദ്ധക്കളത്തിലിറങ്ങാതെ
സുന്ദരിയായ ഭാര്യയ്കൊപ്പം
സന്തുഷ്ടനായി ജീവിച്ചു മരിച്ച്
നിനക്ക് വിസ്മൃതിയില്‍ മറയാമായിരുന്നു...

പക്ഷെ ചരിത്രത്തിന്റെ ഏടുകളില്‍
നിന്റെ നാമം പതിയണമെങ്കില്‍
മരണനദി നനയ്ക്കാത്ത പാദത്തില്‍
കാലത്തിന്റെ വിഷംതീണ്ടിയ ശരം
നിനക്കേറ്റുവാങ്ങിയേപറ്റൂ...

അക്കില്ലസ് ...
നീയും നിസ്സഹായന്‍
ജയിക്കുന്നവര്‍ക്കും തോല്‍ക്കുന്നവര്‍ക്കുമിടയില്‍
ഒരുപ്പൂറ്റിയുടെ ചരിത്രമായി മാറിയ കോമാളി...

Saturday, 21 April 2012

ഡാവിഞ്ചി കോഡ്

ഡാവിഞ്ചി കോഡ്

കയ്യില്‍ പെരുമ്പടവം ശ്രീധരന്റെ
ഒരു സങ്കീര്‍ത്തനം പോലെ
എന്ന നോവലുമായി ആന്റപ്പന്‍
വഴിയരികിലെ കശുമാവിന്‍ചോട്ടില്‍
ലീലാമ്മയെ കാത്തുനിന്നു...

നോവലില്‍ അന്നയും ദോസ്തോയും
തമ്മിലുള്ള തീവ്രപ്രണയം വായിച്ചാല്‍
ലീലാമ്മയിലും പ്രേമം മുളപൊട്ടുമെന്ന്
ആന്റപ്പനുറപ്പായിരുന്നു...

പത്താംക്ലാസ് തോറ്റെങ്കിലും
ഉരുണ്ടമസിലുള്ള പന്തുകളിക്കാരനായ
ആന്റപ്പന്‍ ബിഎഡിന് പഠിക്കുന്ന
ലീലാമ്മയെ പ്രേമിച്ചത് വെറുതെയല്ല,
നാളെ അവളൊരു നവോദയ ടീച്ചറാണ്...

ചിന്തകളില്‍ രാഗചന്ദ്രിക ചാലിച്ചു
മന്ദസ്മിതം തൂകി ലീലാമ്മ വന്നു...
ഒന്നും മിണ്ടാതെ ആന്റപ്പന്‍ നോവല്‍ നീട്ടി.
ലീലാമ്മ പുസ്തകത്തിലേക്കൊന്നു നോക്കി
എന്നിട്ട് ആന്റപ്പനോട് മൊഴിഞ്ഞു...

"ആന്റപ്പേട്ടാ, ഞാനിപ്പോ ഡാന്‍ ബ്രൌണിന്റെ
ഡാവിഞ്ചി കോഡ് വായിച്ചോണ്ടിരിക്കയാ..
എന്നതാ അതിന്റൊരു പ്ലോട്ട്..
ചേട്ടന്‍ കണ്ടിട്ടുണ്ടോ ഡാന്‍ ബ്രൌണിനെ...
നമ്മുടെ ബ്രാഡ് പിറ്റിനേക്കാള്‍ സുന്ദരനാ,
ഐ സിംപ്ലി ലവ് ഡാന്‍ ബ്രൌണ്‍ ..."
സ്വപ്നാടകയെപ്പോലെ മൃദുസ്മിതത്തോടെ
പുസ്തകം വാങ്ങാതെ ലീലാമ്മ നടന്നു...

അന്നുമുതലാണ് ആന്റപ്പന്‍
തെക്കുമുറിഷാപ്പിലെ ചായ്പ്പില്‍
ലൈഫ് മെമ്പര്‍ഷിപ്പെടുത്ത്
ആത്മാഹൂതി കോഡ് എന്ന
നോവലെഴുതാന്‍ തുടങ്ങിയത്...

ACID RAIN

ACID RAIN

Have you seen
the acid rains fall?
It eats into the trees,
buildings, roads, bridges,
statues, grass, weeds,
cattle sheds, horse stables,
bird cages, pig pens,
good old earth and
whatever it can get
hold of in its infernal grip
that finally seeps into
the psyche of generations
which are doomed to die,
sinking in acid…

Have you seen
the acid rains
fall in the soul…
It slowly eats its
way into the deep
crevices of mindsets
which are kept hidden
in the folds of false emotions
and pretenses where the
soul is an eternal prisoner,
and the body is only
a bar of soap that’s
as flexible as the
ravaged soul itself…

A pity everything will
be devoured by the acid,
slowly turning into
mere marks of smallpox,
erasing every bit of
vanities forever…

Friday, 20 April 2012

മഴ

മഴ

തുറന്നിട്ട ജാലകത്തിലൂടെ
മഴ കണ്ടിരിക്കുമ്പോള്‍
ഓരോ മഴനാരിലും തെളിയുന്നത്
ചാരനിറമാര്‍ന്ന ഓര്‍മ്മച്ചിത്രങ്ങള്‍ ...

മുറ്റത്തെ വള്ളിനാരകവും
നാരകത്തിലെ വെളുത്ത പൂക്കളും
നാരകക്കൊമ്പിലെ മഞ്ഞക്കുരുവിയും
നാരകച്ചോട്ടിലെ നന്ത്യാര്‍വട്ടവും
മലര്‍ന്നുകിടന്ന് മേലോട്ടുനോക്കി
കുരുവിക്കുഞ്ഞിനെ കണ്ണെറിയുന്ന
പുള്ളിയുള്ള വലിയ കള്ളിപ്പൂച്ചയും
മഴനാരുകളില്‍ തെളിയുമ്പോള്‍
മങ്ങിയ ചാരച്ചിത്രങ്ങള്‍ മാത്രം...

മിഴിക്കോണിലെ തിളക്കവും
പാതിവിരിഞ്ഞ പുഞ്ചിരിയും
വിരല്‍ത്തുമ്പിലെ ലാസ്യവും
അകലെയലയുന്ന നോട്ടവും
ഓര്‍മകളില്‍ പകര്‍ത്തുവാന്‍
മഴയുടെ പാലറ്റിലുണ്ട്
ചാരയുടെ ഒത്തിരി ഷേഡുകള്‍ ...

എല്ലാ ഓര്‍മ്മകളേയും
വര്‍ണ്ണരഹിതമാക്കുമോ
ഹൃദയരഹിതമായ ഈ
മഴനാരുകള്‍ ...
ജാലകമടക്കുവാനും വയ്യ...

Monday, 16 April 2012

AMBER

AMBER

Amber is what I call
the colour of passion,
of the mysterious
darkness that dwells
in the far corners of
our vast mindscapes…

Amber is what I call
the colour of love,
of the intimate dreams
that embrace us
when we are on the
verge of a lazy sleep…

Amber is what I call
the colour of desire,
of the tickling touch
that moves on to
the intimate parts of
our burning bodies…

Amber is what I call
the colour of hatred,
of the arsenic of feelings
that slowly seep in
to our graceless greed
and moments of despair…

Each time,
amber never forgets
to show its emotions
through the shifting
shades of its gaze,
through our eyes…

ഇടവപ്പാതി

ഇടവപ്പാതി

നിമിഷാര്‍ധങ്ങളുടെ വേഗത
നിരന്തര യാത്രയാക്കിമാറ്റി
നിതാന്തമൃത്യുവിന്‍ സാന്ത്വനം
നിശബ്ദമായ് തിരയുമ്പോള്‍ ...

ഇടവപ്പാതീ, ജീവിതകാമനയുടെ
കടുംതുടിനാദമുയര്‍ത്തി നീ
തിരികെ നടക്കുവാന്‍
എന്നോടു പറയുന്നതെന്ത് ...

ക്ഷണപ്രഭാചഞ്ചലം മിന്നലോ
ഇടിമുഴക്കത്തിന്റെ മാറ്റൊലിയോ
ഒറ്റവരമ്പില്‍ നീ നനച്ചുകത്തിച്ച
പച്ചത്തീനാളപ്പുല്ലിന്‍ തലോടലോ...

പടിഞ്ഞാറന്‍ കാറ്റിനെ
പരിരംഭണത്തില്‍ പിണച്ചു
നീ നിന്നെ മറക്കുന്ന
അതിരതിവേഗമോ ...

എന്തായാലും...
ഊഷരസ്ഥലികളെ ഉര്‍വരമാക്കുന്ന
നിന്റെ തണുത്ത വിയര്‍പ്പില്‍
ഭൂമിയുടെ നാഭിയും തിണര്‍ക്കുന്നു
ഉഷ്ണമാപിനികളില്‍ മഞ്ഞുറയുന്നു...

നന്ദി,,,വീണ്ടും വരിക...

അണലി

അണലി

മരതകപ്പച്ചക്കണ്ണില്‍
നിലാവിന്റെ നുറുങ്ങുകള്‍
മഞ്ഞയുടെ മായികവലയം
തീര്‍ത്തപ്പോള്‍ ...
വേട്ടക്കിറങ്ങാന്‍ സമയമായെന്ന്
അണലിയറിഞ്ഞു...

ദംശനത്തെ സംഭോഗമാക്കുന്ന
സര്‍ഗപ്രക്രിയ പിതാമഹന്മാര്‍
വസുകീസംഹിത ഉദ്ധരിച്ച്
അവനെ പഠിപ്പിച്ചിരുന്നു...

കുളപ്പടവിലും സര്‍പ്പശിലകള്‍ക്കിടയിലും
നിഴലുകളുറങ്ങുന്ന മാവിന്‍ചോട്ടിലും
എടുപ്പിന്റെ തണുപ്പാര്‍ന്ന ഇടനാഴികളിലും
ദംശനസൌഖ്യം സ്വപ്നംകണ്ട്
അണലിയലഞ്ഞു...

ഒടുവില്‍ കസവലുക്കിട്ട
ദാവണിയുടെ രൂപത്തില്‍
കൂര്‍ത്ത പല്ലുകളില്‍
നിലാവിന്റെ പൊന്നുപൂശി
പാതിമയങ്ങിയ കണ്ണില്‍
ആസക്തിയുടെ വശ്യമെഴുതി
ദംശനം കാത്തിരിക്കുന്ന
ഇരയെ അണലി കണ്ടു
അതിന് ചെങ്കീരിയുടെ രൂപമായിരുന്നു
വേട്ട പൂര്‍ത്തിയായി...

മാഞ്ചുവട്ടില്‍ ...

മാഞ്ചുവട്ടില്‍ ...

മാവുകളെ പ്രണയിക്കുവാന്‍
മനുഷ്യനെന്തിന് മടിക്കുന്നു...
കണങ്കാലില്‍ മുക്കുറ്റിത്തൊങ്ങല്‍ ചാര്‍ത്തി
ചില്ലകളിലായിരം കിളിക്കൊഞ്ചലുയര്‍ത്തി
മീനച്ചൂടിനെ പൂക്കളാല്‍ തണുപ്പിച്ച്
പകലില്‍ വെയില്‍പ്പുള്ളികളുതിര്‍ത്തും
നിശയില്‍ നിലാവിന്റെ പൂക്കളം തീര്‍ത്തും...

തണലില്‍ തലചായ്ക്കും പ്രേമവായ്പ്പിന്
ദളമര്‍മരങ്ങളാല്‍ താരാട്ടുതീര്‍ത്തും
തറവാടിനുമേല്‍ തണുപ്പിന്റെ
നനുത്ത കംബളം വിരിച്ചും
ഇളംകാറ്റില്‍ ബാല്യകൌമാരങ്ങള്‍ക്കായ്
ഓര്‍മകളുടെ ഊഞ്ഞാല്‍ കെട്ടിയും
താരകങ്ങള്‍ക്കും പിന്‍നിലാവിനും താഴെ
ഋതുഭേദങ്ങളെ സ്നേഹത്താല്‍ പുണര്‍ന്ന്
എന്നുമാരെയോ കാത്തുനില്‍ക്കും തേന്മാവിനെ
പ്രണയിക്കുവാന്‍ മനുഷ്യനെന്തിന് മടിക്കുന്നു...

മാവുകള്‍ക്കുമുണ്ട് മനുഷ്യരെപ്പോലെ
സ്നേഹസ്പര്‍ശം കൊതിക്കുന്ന
ആത്മാവും ഹൃദയവുമെല്ലാം...
പ്രണയിച്ചാല്‍ മാവുകള്‍ പറഞ്ഞുതരും
നിശകളേയും നക്ഷത്രങ്ങളേയും
പൊന്നുരുക്കിയ നിലാവിനെയും
ചുടുനിശ്വാസങ്ങളുടെ ആഴങ്ങളെയും
ചൂഴ്‌ന്നുനില്‍ക്കുന്ന ഗൂഡരഹസ്യങ്ങള്‍ ...

ഇനി പ്രണയിക്കൂ, ചുരുങ്ങിയത്
ഒരു മാവിനെയെങ്കിലും...

Wednesday, 11 April 2012

AGONY

AGONY

Agony has a million faces…
Sometimes it’s the shriek
of a dying antelope,
when the cheetah has
found its dinner…

Sometimes it’s the wail
of a baby, who just found
that it’s mother has no milk
in her long dead breasts…

Sometimes it’s the scream
of a desert soldier who has
suddenly stepped on a
claymore landmine…

Sometimes it’s the silent sigh
of a pretty wife who knows
that she will never bear
a child in her womb, ever…

Sometimes it’s the teardrops
of a girl, who has mortgaged
her heart in a petty shop of
scrap iron romance…

But, mostly it’s the lost look
that eats into the sad eyes
of a widow, who feeds on
the soul of solitude…

പാതിരാപ്പട്ടികള്‍

പാതിരാപ്പട്ടികള്‍

(കവിതയുടെ പേരിനു ഗൌതം മേനോന്റെ
'നടുനിസിനായ്ക്കള്‍ ' എന്ന സിനിമയോട് കടപ്പാട്)

രാവേറെയായ്
അദൃശ്യരായ തമോഗര്‍ത്തങ്ങള്‍
ഞങ്ങള്‍ക്കായ് മാത്രം മിഴി തുറക്കുന്നു

നിശയുടെ തെരുവില്‍
മധുചഷകങ്ങള്‍ നിരത്തി
നീലധൂമത്തിന്‍ നിലാവൊളി പരത്തി
യുക്തിയുടെ വേവലാതികളില്ലാത്ത
നൃത്തം തുടരവേ...

അധരരുധിരം നാവില്‍ നുണഞ്ഞ്
ആസുരവക്ഷസ്സിന്‍ വിയര്‍പ്പുനുകര്‍ന്ന്
അമൃതധാരാഭരിതം നാഭിയില്‍
സഹസ്രദളപത്മം വിരിഞ്ഞ്‌
രാത്രി നൃത്തം തുടരവേ
അദൃശ്യരായ തമോഗര്‍ത്തങ്ങള്‍
ഞങ്ങള്‍ക്കായ് മാത്രം മിഴി തുറക്കുന്നു...

ഇവിടെ പ്രണയത്തിന്റെ കനലുകളില്ല
ഇവിടെ ചിന്തയുടെ അലോസരമില്ല
ഇവിടെ ബന്ധങ്ങളുടെ ആന്ധ്യങ്ങളില്ല
ഇവിടെ കാലത്തിന്റെ വിലങ്ങുകളുമില്ല
ഉള്ളത്
സമയചഷകത്തിലെ
ശീതരക്തം മാത്രം...
ദിവസങ്ങളുടെ കണക്കുപുസ്തകത്തിലെ
ചുവന്നവരികള്‍ മാത്രം...

ക്ഷമിക്കൂ, ഞങ്ങള്‍
ജീവിതമെന്ന ചരടുകൊണ്ട്
സ്വയം ബന്ധിക്കാത്ത
പാതിരാപ്പട്ടികള്‍ മാത്രം...

മയില്‍‌പ്പീലി

മയില്‍‌പ്പീലി

നീലശലഭങ്ങള്‍ നീര്‍മാതളത്തില്‍ ചേക്കേറിയ
മറ്റൊരു നരച്ച മദ്ധ്യാഹ്നത്തില്‍
നാലാംക്ലാസ്സില്‍ പഠിക്കുമ്പോള്‍
പെറ്റുപെരുകുവാന്‍ പേജുകള്‍ക്കിടയില്‍
മയില്‍പീലികള്‍ കൂട്ടിവെച്ച നോട്ട്ബുക്കുമായി
രാജശ്രീ കുളപ്പടവിലിരുന്നു...

ഇമചിമ്മിത്തുറന്നപ്പോള്‍
കടന്നുപോയ പതിനഞ്ചുവര്‍ഷങ്ങള്‍
കണ്ണില്‍ നിറച്ച മധുരവുമായി
രാജശ്രീ നോട്ട്ബുക്ക് തുറന്നു...
കൃഷ്ണനീലമാര്‍ന്ന മയില്‍‌പീലിത്തുണ്ടുകള്‍
തണുത്തൊരു സ്വപ്നമായി
അവളുടെ
മിഴികളില്‍ നിറഞ്ഞു...

ശീതീക
രിക്കപ്പെട്ട അവളുടെ സ്വപ്നം
ഒരിക്കല്‍ നിലവറയിലെ ഇരുട്ടില്‍
നനവാര്‍ന്ന ചുണ്ടുകളിലമര്‍ന്ന
ചൂടേറിയൊരു ചുംബനത്തിന്റെ ഓര്‍മയില്‍
അല്‍പ്പാല്‍പ്പമായി അലിയാന്‍ തുടങ്ങി...

ഒടുവില്‍ അലിഞ്ഞൊഴിഞ്ഞ സ്വപ്നം
മറ്റൊരു മയില്‍പ്പീലിയായി
സ്വയം പെറ്റുപെരുകുവാന്‍
അവളുടെ നോട്ട്ബുക്കിലേക്ക് പാറി...

നിഴലും വെളിച്ചവും കഥകളിയാടുന്ന
മാവിന്‍ചില്ലകളിലേക്ക് നോക്കി
അടുത്തസ്വപ്നത്തിനു മിഴിയോര്‍ത്ത്
അവള്‍ കുളപ്പടവില്‍ കിടന്നു...
സന്ധ്യയും  വന്നണഞ്ഞു, പാവം രാജശ്രീ...